ചിത്രം കടപ്പാട്
യുഡിഎഫിന്റെ സിറ്റിങ് എംപി വി.കെ.ശ്രീകണ്‌ഠനും എൽഡിഎഫിന്റെ എ.വിജയരാഘവനും തമ്മിൽ കടുത്ത പോരാട്ടമെന്നാണ് മനോരമ പ്രീ പോൾ സർവേ പ്രവചനം. . ഇരു മുന്നണികൾക്കും 40.5 ശതമാനം വീതം വോട്ടാണു പ്രവചിക്കുന്നത്. എൻഡിഎ സ്ഥാനാർഥിക്ക് 15.9% വോട്ടുമാണ് മനോരമ പ്രീ പോൾ സർവേ പ്രവചനം. കഴിഞ്ഞതവണ മത്സരിച്ച ബിജെപി നേതാവ് സി.കൃഷ്ണകുമാര്‍ തന്നെയാണ് ഇക്കുറിയും എന്‍ഡിഎ സ്ഥാനാര്‍ഥി. 24 ന്യൂസിന്റെ അഭിപ്രായ സർവ്വേ പ്രവചന പ്രകാരം വി. കെ. ശ്രീകണ്ഠൻ മുന്നിലാണ്. യു ഡി എഫ് സ്ഥാനാർഥി 39. 7% വോട്ട് നേടി മുന്നിലെത്തുമെന്നാണ് 24 ന്യൂസ് അഭിപ്രായ സർവേ പ്രവചനം. എൽഡിഎഫ് സ്ഥാനാർഥി 36.9% വോട്ടും, എൻഡിഎ സ്ഥാനാർഥി 22.1% വോട്ടും നേടുമെന്ന് 24 ന്യൂസ് അഭിപ്രായ സർവേ പ്രവചിക്കുന്നു. ഇതിന് നേരെ വിപരീതമായാണ് മാതൃഭൂമി ന്യൂസിന്റെ ഒപീനിയൻ പോൾ പ്രവചനം 40% വോട്ട് നേടി എ. വിജയരാഘവൻ മുന്നിലെത്തുമെന്നാണ് മാതൃഭൂമി ന്യൂസിന്റെ രണ്ടാംഘട്ട ഒപീനിയൻ പോൾ പ്രവചിക്കുന്നത്. യുഡിഎഫ് സ്ഥാനാർത്ഥിക്ക് 38% വോട്ടും, എൻഡിഎ സ്ഥാനാർഥിക്ക് 19% വോട്ടുമാണ് മാതൃഭൂമി ഒപീനിയൻ പോൾ പ്രവചനം. എന്തായാലും പാലക്കാട് പോരാട്ടം ശക്തമാണ്, പ്രവചനങ്ങളെയെല്ലാം മുന്നണികൾ തള്ളികളയുകയാണ്. പാലക്കാടൻ ചൂടിനേക്കാൾ ഉശിരോടെയാണ് മൂന്ന് മുന്നണികളും മത്സരരംഗത്തുള്ളത്. ആര് ജയിക്കുമെന്ന് ഒരു സൂചന പോലും കിട്ടാത്ത വിധമാണ് പാലക്കാട് ലോക്സഭ മണ്ഡലത്തിലെ മൽസരം